2018 ഒക്‌ടോബർ 6, ശനിയാഴ്‌ച

6(3) ലെ പബ്ലിക് അതോറിറ്റി(കള്‍) തുടര്‍ച്ച- വിവരാവകാശ കമ്മീഷന്‍ സെക്രട്ടറിയുടെ സ്പഷ്ടീകരണം



ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാകിയ വിവരാവകാശ നിയമത്തിലെ 6(3) വകുപ്പും, മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണവും
                    18/05/2017 തിയ്യതിലെ N5395/SlC-G712017 നമ്പര്‍ വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി ശ്രീ.എന്‍.വിജയകുമാറിന്‍റെ സ്പഷ്ടീകരണം മാത്രമാണ്, അത് ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍റെ ഉത്തരവ് ആയി പലപ്പോഴും ഉപയോഗിക്കുന്നുണ്ട്, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍ വകുപ്പ് 6(3)ല്‍ ഒരു സ്പഷ്ട്ടീകരണവും ഉത്തരവും നല്‍കിയതായി ഇതുവരെ അറിവില്ല (ഈ സ്പഷ്ടീകരണം ചോദിച്ച് വാങ്ങിയ എറണാകുളം അസി.പഞ്ചായത്ത് ഡയറക്റ്റര്‍ തന്നെ എന്‍റെ ഒന്നാം അപ്പീല്‍ നിവേദനത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും എന്‍റെ അപേക്ഷ കൈമാറാന്‍ ഒന്നാം അപ്പീല്‍ തീര്‍പ്പില്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്)

        വിവരാവകാശ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ സമുചിത സര്‍ക്കാര്‍ എന്ന നിലയില്‍ ഇന്ത്യന്‍ പാര്‍ലിമെന്‍റിനോ, നിയമ സഭക്കോ മാത്രമേ കഴിയൂ, അത് തന്നെ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം വഴി മാത്രമേ സാധ്യമാകൂ, വകുപ്പ് രണ്ട് പ്രകാരമുള്ള ക്ഷമതയുള്ള അധികാര സ്ഥാനത്തിനും ഇപ്രകാരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ അധികാരമുണ്ടെന്നു വിവരാവകാശ നിയമം അനുശാസിക്കുന്നു
    എന്നാല്‍ ഇവിടെ സൂചിപ്പിച്ച മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഒരു സമുചിത സര്‍ക്കാറോ, ക്ഷമതയുള്ള അധികാര സ്ഥാനമോ പുറപെടുവിച്ചതല്ല എന്ന് മാത്രമല്ല ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഗസറ്റ് വിജ്ഞാപനം വഴി വന്നതുമല്ല, അത് കൊണ്ട് തന്നെ ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നിലനില്‍ക്കുകയില്ല


      ചുരുക്കത്തില്‍ വിവരാവകാശ നിയമം 27ഉം 28ഉം വകുപ്പുകള്‍ പ്രകാരം ചട്ടങ്ങള്‍ പുറപ്പെടുവിക്കാനും നിയമം വ്യാഖ്യാനിക്കാനുമുള്ള അധികാരം  സമുചിതസര്‍ക്കാരില്‍/ക്ഷമതയുള്ള അധികാരസ്ഥാനത്തില്‍ മാത്രം  നിക്ഷിപ്തമാണ് 


ഈ സാഹജര്യത്തില്‍ വളരെ പ്രസക്തമായ ചില കാര്യങ്ങള്‍ നാം അറിയേണ്ടതുണ്ട് 

        പൗരന്‍റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍  തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്‍കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്‍റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്‍കുവാന്‍ അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്‍ക്കുകയില്ല 

വിവരാവകാശ നിയമ പ്രകാരം എന്തെങ്കിലും കാര്യമോ പരിഷ്കാരങ്ങളോ ഭേദഗതിയോ ഉണ്ടെങ്കില്‍ അതിനു നിയമത്തിലെ വകുപ്പ് 25 പ്രകാരമുള്ള നടപടി ക്രമങ്ങളില്‍ സാധ്യമാണ് എന്നിരിക്കെ അതിനെ ആര് മറികടന്നാലും അത് നിയമ വിരുദ്ധമാണ്
 മാത്രമല്ല കേരള നിയമസഭക്ക് വേണ്ടി പൊതുഭരണവകുപ്പ് ഇറക്കിയ 77000 ഒന്ന്‍ രണ്ട് സര്‍ക്കുലറുകള്‍ മറികടന്ന്‍ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് എങ്ങെനെ നിയമത്തിന് വിരുദ്ധമായ ഒരു സ്പഷ്ടീകരണം നല്‍കുവാന്‍ കഴിയും

വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന

വിവരാവകാശ അപേക്ഷ വിവരാവകാശനിയമം 6(3) പ്രകാരം കൈമാറാന്‍, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍ സെക്രട്ടറിയുടെ 18/05/2017 തിയ്യതിയിലെ 5395/SIC-G7/2017 നമ്പര്‍ സ്പഷ്ടീകരണവും, ഈ സ്പഷ്ടീകരണത്തിന് ആധാരമാക്കിയ 2-NO.F.10/2/2008-IR Government of India Ministry of Personal.PG. and Pensions Department of Personnel & Training, New Delhi Dated September 24.2010 പ്രകാരവും പൊതുവിവരാവകാശ അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് വിവരാവകാശനിയമം 6(3) ന്‍റെ വ്യക്തമായ ലംഘനമാകുന്നു, ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാകിയ നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരുദ്ധമായി മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നല്‍കുവാന്‍ ആര്‍ക്കും അധികാരമില്ല

സ്പഷ്ട്ടീകരണത്തിന് ആധാരമാക്കിയ മെമ്മോറണ്ടം സംബന്ധിച്ച് ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസ് സാറും, മെമ്മോറണ്ടം ഇറങ്ങിയ കാലത്ത് തന്നെ ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷനും, വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായതിനാല്‍ അസ്വീകാര്യം എന്ന് വിധി പറഞ്ഞിട്ടുള്ളതാണ് ( ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്,)

  പൗരന്‍റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്‍കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്‍റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്‍കുവാന്‍ അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്‍ക്കുകയില്ല
 18/05/2017 തിയ്യതിലെ N5395/SlC-G712017 നമ്പര്‍ വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി ശ്രീ.എന്‍.വിജയകുമാറിന്‍റെ സ്പഷ്ടീകരണം, പഞ്ചായത്ത് ഡയറക്ടര്‍ മുഖാന്തിരം ആവിശ്യപെട്ട എറണാകുളം പഞ്ചായത്ത് അസി.ഡയറക്ടര്‍ തന്നെ എന്‍റെ അപേക്ഷ 6(3) പ്രകാരം ജില്ലയിലെ 82 പൊതുവിവരാവകാശ അധികാരികള്‍കും കൈമാറാന്‍ 23.03.2018 തിയ്യതിയിലെ ഒന്നാംഅപ്പീല്‍ തീര്‍പ്പില്‍ ഉത്തരവ് നമ്പര്‍ പിഎ1-1868/2018 കെ.ഡിസ് ആയി നല്‍കിയതും ഇവിടെ എടുത്ത് പറയേണ്ടതാണ്,

ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,

ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ സ്പഷ്ടീകരണങ്ങള്‍ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ് വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം

ഇവിടെ സൂചിപ്പിച്ച മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഒരു സമുചിത സര്‍ക്കാറോ, ക്ഷമതയുള്ള അധികാര സ്ഥാനമോ പുറപെടുവിച്ചതല്ല എന്ന് മാത്രമല്ല ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഗസറ്റ് വിജ്ഞാപനം വഴി വന്നതുമല്ല, അത് കൊണ്ട് തന്നെ ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നിലനില്‍ക്കുകയില്ല 


2018 സെപ്റ്റംബർ 8, ശനിയാഴ്‌ച

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കാന്‍ പൊതുവിവരാവകാശ അധികാരികള്‍ ഗവേഷണം നടത്തുന്ന പ്രവണത കൂടി വരുന്നു


അറിയാനുള്ള അവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കാന്‍ പൊതുവിവരാവകാശ അധികാരികള്‍ ഗവേഷണം നടത്തുന്ന പ്രവണത കൂടി വരുന്നു
  
വിവരങ്ങള്‍ മൂടി വെക്കുമ്പോള്‍ അഴിമതിയും, നീതി നിഷേധവുമാണ്  മൂടിവെക്കുന്നത്, അത് പുറത്തുകൊണ്ടുവരുവാനുള്ള ശ്രമങ്ങളെയാണ് തടയിടുകയും ചെയ്യുന്നത് , അതുകൊണ്ടാണ് അപ്പീലുകളുടെ ബാഹുല്യമുണ്ടാകുന്നത്, അപ്പീലിന് ശേഷം വിവരങ്ങള്‍ സൗജന്യമായി നല്‍കേണ്ടി വരുമ്പോള്‍ പൊതുവിവരാവകാശ അധികാരികള്‍ മാത്രമാണ് ഇതിന് ഉത്തരവാദികള്‍, അതുകൊണ്ട് തന്നെ  വീഴ്ച വന്ന വിവരാവകാശ അപേക്ഷകളുമായി ബന്ധപെട്ട മുഴുവന്‍ ചിലവുകളും പൊതുവിവരാവകാശ അധികാരിയില്‍ നിന്നും ഈടാക്കുക എന്നതാണ് ഇതിന്‍റെ പരിഹാരം

                പാര്‍ലമെന്‍റിലും കേരളാനിയമസഭയിലും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലഭിക്കാറുള്ള വിവരങ്ങള്‍ മാത്രമല്ല പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങളും ഏതൊരു പൗരനും അറിയാനുള്ള അവകാശമുണ്ട്‌, ബഹുമാനപെട്ട കേരള ഹൈകോടതിയുടെ "ഇന്ത്യന്‍ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല" എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം വകുപ്പ് 8ലെ മേല്‍ പ്രസ്ഥാവനയും ഇത് വ്യക്തമാക്കുന്നു

               ആവിശ്യപെടുന്ന വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തില്‍ ലഭ്യമല്ല എങ്കില്‍ അപേക്ഷകള്‍ വിവരാവകാശ നിയമം 6(3) പ്രകാരം കൈമാറുന്നതില്‍ പൊതുവിവരാവകാശ അധികാരികള്‍ വിമുഖത കാണിക്കുന്നുണ്ട്, ഓഫീസ് കാര്യങ്ങള്‍ക്ക് അടക്കം പല ആവിശ്യങ്ങള്‍ക്കും ഇ മെയില്‍ വഴി ബന്ധപ്പെടുന്ന കീഴ്കാര്യാലയങ്ങളിലെ പൊതുവിവരാവകാശ അധികാരികള്‍ക്ക് പോലും അപേക്ഷകള്‍ സ്കാന്‍ ചെയ്ത് കൈമാറുക എന്നത് ഒരു നിസ്സാര കാര്യമായിട്ട് കൂടി അവരതിന് തയ്യാറാകുന്നില്ല (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക http://gramodhayam.blogspot.com)

        വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക (വിവരാവകാശ നിയമം വകുപ്പ് നാല്), അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെ ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം,  (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക http://gramodhayam.blogspot.com) 


          ഒരു പൗരന്‍ വിവരങ്ങള്‍ക്കായി സമീപിച്ചാല്‍/അപേക്ഷ നല്‍കിയാല്‍ പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ നല്‍കുന്നതിന് ശ്രമിക്കുക എന്നതാണ് പൊതുഅധികാരിയുടെ/പൊതുവിവരാവകാശ അധികാരിയുടെ കടമ, വിവരാവകാശ നിയമത്തിന്‍റെയും, 77000/C.D.N.5/06/ പൊ.ഭ.വ.30/10/2006 സര്‍കുലറും ഈ വിഷയത്തിലുള്ള വിവരാവകാശ കമ്മീഷന്‍റെയും, ബഹുമാനപെട്ട കേരളഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ഉത്തരവുകളും അതാണ്‌ അനുശാസിക്കുന്നത്

ഇവിടെ പ്രസക്തമായ ഒരു വിവരാവകാശം ഒന്നാം അപ്പീല്‍ കാണുക




വിവരാവകാശനിയമം2005 19(1) പ്രകാരമുള്ള ഒന്നാംഅപ്പീല്‍
                      തിയ്യതി: 04/09/2018, അങ്ങാടിപ്പുറം


പ്രേഷകന്‍,
                     XXXXXXXXXXXXX
                    അങ്ങാടിപ്പുറം,
                     മലപ്പുറം 679321
സ്വീകര്‍ത്താവ്,
                        ശ്രീ. xxxxxxxxxxxxxxxxxxxxx
                          ഒന്നാം അപ്പീല്‍ അധിക്കാരി & പോലീസ് സൂപ്രണ്ട്
                          എന്‍.ആര്‍.ഐ സെല്‍ (i/c)
                           പോലീസ് ഹെഡ് ക്വാര്‍ട്ടെഴ്സ്,
                           തിരുവനന്തപുരം
സര്‍,
              വിവരാവകാശനിയമം-2005 6(1), 6(3) പ്രകാരം കൂടെ വച്ചിട്ടുള്ള അപേക്ഷയിലെ വിവരങ്ങളും. രേഖകളും ആവശ്യപ്പെട്ടുകൊണ്ട് ബഹുമാന്യ പൊതുവിവരാവകാശ അധിക്കാരി മുന്‍പാകെ 31/07/2018 തിയ്യതിയില്‍ ഒരു വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു
             04/08/2018 തിയ്യതിയിലെ മറുപടിയില്‍ ഞാന്‍ ആവിശ്യപെട്ട വിവരങ്ങള്‍ നല്‍കിയിട്ടില്ല, ഒരു പൊതുഅധികാരിയുടെ പക്കല്‍ ഭൗതിക രൂപത്തില്‍ ലഭ്യമായ വിവരം/രേഖകള്‍ അത് ലഭ്യമായ രൂപത്തില്‍ നല്‍കുവാന്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം നിയമിക്കപെട്ടിട്ടുള്ള അധികാരികള്‍ക്ക് സാധിക്കൂ എന്നും, വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമല്ല എന്നും കാണിച്ചുകൊണ്ട് എന്‍റെ അപേക്ഷ 6(3) പ്രകാരം സ്റ്റേറ്റ് ക്രൈം ബ്യൂറോയിലെ പൊതുവിവരാവകാശ അധികാരിക്ക് കൈമാറി
            തുടര്‍ന്ന്‍ സ്റ്റേറ്റ് ക്രൈം ബ്യൂറോയിലെ പൊതുവിവരാവകാശ അധികാരി 9/8/2018 തിയ്യതിയിലെ മറുപടിയില്‍ സ്റ്റേറ്റ് ക്രൈം ബ്യൂറോ വിവരാവകാശ നിയമ പരിധിക്ക് പുറത്തായാതിനാല്‍ മറുപടി തരാന്‍ നിവാഹമില്ല എന്നു കാണിച്ച്കൊണ്ട് വിവരങ്ങള്‍ നിഷേധിച്ചിരിക്കുന്നു
1.അപേക്ഷകനായ ഞാന്‍ പൊതുതാല്പര്യം മാത്രം മുന്‍നിര്‍ത്തി ആവശ്യപെട്ട വിവരങ്ങള്‍ നല്‍കാതെ തന്‍റെ ഓഫീസിലെ അഴിമതിയും, നീതി നിഷേധവും മൂടിവെക്കാന്‍ ശ്രമിക്കുകയും, അത് പുറത്തുകൊണ്ടുവരുവാനുള്ള എന്‍റെ ശ്രമങ്ങളെ തടയിടുകയും ചെയ്തിരിക്കുന്നു, ആയതിനാല്‍ ഈ അപ്പീല്‍ നല്‍കേണ്ട സാഹജര്യം ബഹുമാന്യ പൊതുവിവരാവകാശ അധികാരി തന്നെ ഉണ്ടാകിയതാണ് ആയതിനാല്‍ ഈ വിവരാവകാശ അപേക്ഷയുമായി ബന്ധപെട്ട എല്ലാ ചിലവുകളും പൊതുവിവരാവകാശ അധികാരിയില്‍ നിന്നും ഈടാക്കേണ്ടതാണ്
2.പൊതുവിവരാവകാശ അധികാരി എന്‍റെ അപേക്ഷ വിവരാവകാശ നിയമ പരിധിക്ക് പുറത്തായ സ്റ്റേറ്റ് ക്രൈം ബ്യൂറോക്ക് കൈമാറിയത് ശരിയായ നടപടിയല്ല
3.പൊതുഅധികാരിയുടെ പക്കല്‍ ഭൗതിക രൂപത്തില്‍ ലഭ്യമായ വിവരം/രേഖകള്‍ മാത്രമല്ല പൊതുഅധികാരിക്ക് പ്രാപ്യമായ വിവരം/രേഖകള്‍ കൂടി വിവരാവകാശ നിയമം 2(f) പറയുന്ന വിവരം എന്ന പരിധിയില്‍ വരുന്നതാണ്, പോലീസ് മേധാവിയുടെ കാര്യാലയത്തിന് പ്രാപ്യമായ വിവരങ്ങള്‍ മാത്രമാണ് ആവിശ്യപെട്ടിട്ടുള്ളത് അതുകൊണ്ട് തന്നെ അപേക്ഷ കൈമാറുന്നതിന് പകരം പ്രാപ്യമായ വിവരം/രേഖകള്‍ എന്ന നിലയില്‍ അത് നല്‍കാന്‍ ശ്രമിക്കുകയാണ് വേണ്ടിയിരുന്നത്,
4.കേരള പോലീസില്‍ ക്രൈമുകള്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമല്ല എന്ന വിവരം വിശ്വസനീയമായ ഒരു വിവരമല്ല, പല കേസുകളിലും നിര്‍ണായകമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് ക്രോഡീകരിച്ച് സൂക്ഷിക്കുന്ന വിവരങ്ങളില്‍ നിന്നും ലഭിച്ച വിവരം പത്ര-ദ്രിശ്യ വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്
5.മാത്രമല്ല കേരളാ നിയമ സഭയില്‍ ഈ വിവരങ്ങള്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലഭിക്കാറുണ്ട്, അത് കൊണ്ട് തന്നെ ഈ നടപടി ബഹുമാനപെട്ട കേരള ഹൈകോടതിയുടെ "ഇന്ത്യന്‍ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല" എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം വകുപ്പ് 8ലെ മേല്‍ പ്രസ്ഥാവനയുടെയും വ്യക്തമായ ലംഘനമാണ്
5.ആവിശ്യപെട്ട വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന ഓഫീസുകളിലെ കാര്യങ്ങളെ കുറിച്ചാണ്, എന്‍റെ അപേക്ഷ വിവരാവകാശ നിയമം 6(3) പ്രകാരം അപേക്ഷ കൈമാറേണ്ടതായിരുന്നു, ഓഫീസ് കാര്യങ്ങള്‍ക്ക് അടക്കം പല ആവിശ്യങ്ങള്‍ക്കും ഇ മെയില്‍ വഴി ബന്ധപ്പെടുന്ന കീഴ്കാര്യാലയങ്ങളിലെ പൊതുവിവരാവകാശ അധികാരികള്‍ക്ക് എന്‍റെ അപേക്ഷ സ്കാന്‍ ചെയ്ത് കൈമാറുക എന്നത് ഒരു നിസ്സാര കാര്യവുമാണ്, വിവരാവകാശ നിയമം 6(3) പ്രകാരം അപേക്ഷ കൈമാറാതിരുന്നതിന് ഒരു കാരണവും കാണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്
6.ആവിശ്യപെട്ട വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന ഓഫീസുകളിലെ കാര്യങ്ങളെ കുറിച്ച് മാത്രമാണ്, എങ്കിലും അകാരണമായി വിവരങ്ങള്‍ നിഷേധിച്ചിരിക്കുന്നു, ലഭ്യമായ വിവരങ്ങള്‍ പോലും നല്‍കിയിട്ടില്ല
7.ഈ അപേക്ഷയില്‍ ആവിശ്യപെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവിശ്യപെട്ട രീതിയില്‍ തന്നെ നല്‍കേണ്ടതായിരുന്നു, അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹു.കേരളാഹൈക്കോടതിയുടെ TREESA IRISH Vs The CPIO [WP(C)No.6532 of 2006] with regard to section 7(9) of RTI act പ്രകാരവും ലഭ്യമായ രീതിയില്‍ നല്‍കേണ്ടതായിരുന്നു
8.വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെ ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം,
9.ആകയാല്‍ ഒരു പൗരന്‍ വിവരങ്ങള്‍ക്കായി സമീപിച്ചാല്‍/അപേക്ഷ നല്‍കിയാല്‍ പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ നല്‍കുന്നതിന് ശ്രമിക്കുക എന്നതാണ് ഒരു പൊതുഅധികാരിയുടെ/പൊതുവിവരാവകാശ അധികാരിയുടെ കടമ, അതില്‍ ബഹുമാന്യ പൊതുവിവരാവകാശ അധികാരി പരാജയപെട്ടിരിക്കുന്നു
10.ആയതിനാല്‍ ഈ മറുപടി വിവരാവകാശ നിയമത്തിന്‍റെയും, 77000/C.D.N.5/06/ പൊ.ഭ.വ.30/10/2006 സര്‍കുലറിന്‍റെയും, ഈ വിഷയത്തിലുള്ള വിവരാവകാശ കമ്മീഷന്‍റെയും, ബഹുമാനപെട്ട കേരളഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ഉത്തരവുകളുടെയും ലംഘനമാണ്
11.കൂടാതെ ബഹുമാനപെട്ട കേരള ഹൈകോടതിയുടെ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം 8ലെ മേല്‍പ്രസ്ഥാവനയുടെയും വ്യക്തമായ ലംഘനമാണ്
12.ആയതിനാല്‍ ഈ അപ്പീല്‍ പരിഗണിച്ച് ഞാന്‍ ആവശ്യപെട്ട വിവരങ്ങളും രേഖകളും സൗജന്യമായി അനുവദിച്ചു തരണമെന്നും,
13.ഈ അപ്പീല്‍ വിവരാവകാശ നിയമത്തിലെ 4ല്‍ 1(d) പ്രകാരവും, ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ സിവില്‍ അപ്പീല്‍ SLP No:10483/2007, SLP(C)16466/2009 പ്രകാരവും കാര്യകാരണങ്ങള്‍ വ്യക്തമാക്കുന്ന അപ്പീല്‍ തീര്‍പ്പ്‌ ഉണ്ടാകണമെന്നും
14.വിവരാവകാശ നിയമം ലംഘിച്ച പൊതുവിവരാവകാശ അധികാരിയെ വിവരാവകാശ നിയമത്തിലെ 20(1), 20(2) പ്രകാരം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യണമെന്നും,
15.ഞാന്‍ ആവശ്യപെട്ട രേഖകള്‍ക്കുള്ള ഫീസ്‌ പൊതുവിവരാവകാശ അധികാരിയെയുടെ കയ്യില്‍ നിന്നും ഈടാക്കണമെന്നും
16.പൊതുവിവരാവകാശ അധികാരിക്ക് വിവരാവകാശ നിയമത്തെ കുറിച്ച് പരിശീനം ലഭിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവിശ്യപെടണമെന്നും,
17.വീഴ്ച്ച വരുത്തുന്ന പൊതുവിവരാവകാശ അധികാരികള്‍ക്ക് പരിശീലനം നല്‍കേണ്ടത് വിവരാവകാശ നിയമത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമായാതിനാല്‍ നിയമത്തിലെ 19ല്‍(8)(5) പ്രകാരം പൊതുവിവരാവകാശ അധിക്കാരിക്ക് പരിശീലനം നല്‍കണമെന്നും അപേക്ഷിക്കുന്നു


എന്ന്
























2017 നവംബർ 21, ചൊവ്വാഴ്ച

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി

കുട്ടികള്‍ നാടിന്‍റെ സമ്പത്താണ്‌, അവരുടെ അവകാശങ്ങള്‍ നമ്മുടെ കടമയും


വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ശുദ്ധജലം, ഭക്ഷണം എന്നിവയെ കുറിച്ചറിയുന്നതിനായി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ക്ക് ലഭിച്ച മറുപടിയില്‍ നിന്നും ജില്ലയിലെ ഭൂരിപക്ഷം വിദ്ധ്യാലയങ്ങളും ശുദ്ധജല സ്രോതസുകള്‍ പരിശോധിച്ചിട്ടില്ല, പരിശോധിച്ചതില്‍ തന്നെ കോളിഫോം ബാക്ട്ടീരിയയുടെ സാനിധ്യമുണ്ട്, വിദ്യാലയങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ അനുമതികള്‍ നേടിയിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്, 


മാധ്യമം വാര്‍ത്തയില്‍ PDF പകര്‍പ്പ്


ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥയാണ്,  

കുട്ടികളുടെ അവകാശങ്ങള്‍ പൂര്‍ണമാകണമെങ്കില്‍, കുട്ടികള്‍ക്ക് ബാലവകാശ നിയമത്തിന്‍റെയും, വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെയും സ്വതന്ത്ര ഭൂമിയില്‍ വിഹരിക്കണമെങ്കില്‍ അവരുടെ ആരോഗ്യത്തിന് മതിയായ സംരക്ഷണം ലഭിക്കണം, ആരോഗ്യമുള്ള ഭാവി തലമുറകായി
കുട്ടികളുടെ ആരോഗ്യ ചികിത്സാ അവകാശങ്ങള്‍ക്കായി വീണ്ടും മറ്റൊരു പരാതിയുമായി  PDF കോപ്പി 

മേല്‍ പരാതിയില്‍ (പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർമാരില്ല) ബാലാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസിന്‍റെ PDF കോപ്പി

 

പത്രവാര്‍ത്തകള്‍





കുട്ടികളുടെ അവകാശങ്ങള്‍ക്കായി തുടങ്ങിയ ഈ സമരമുഖം എല്ലാവര്‍ക്കും വേണ്ടി ഒന്ന് തിരിച്ചു വിടുന്നു

പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ ഓ.പി കള്‍ക്ക് മുന്‍പില്‍ നീണ്ട വരിയുള്ള, അസാധാരണ തിരക്കുള്ള രാവിലത്തെ സമയം ജനങ്ങളുടെ പൊതുസ്വത്തായ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ മുന്‍പിലുള്ള പൊതുമുതല്‍ ചിലവഴിച്ച് നിര്‍മിച്ച പാര്‍ക്കിങ്ങ് ഒഴിഞ്ഞു കിടക്കുന്നു, അവിടേക്ക് ജനങ്ങള്‍ക്ക് പ്രവേശനമില്ല, മാനസിക/ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും, വൃദ്ധരും, കുട്ടികളുമായി ഇരുചക്രവാഹനങ്ങളില്‍ വരുന്നവര്‍ക്ക് പോലും പാര്‍ക്കിങ്ങ് അനുവദിക്കുന്നില്ല, അവര്‍ ദേശീയപാതയിലെ എതിര്‍വശത്തുള്ള പുതിയ കെട്ടിടത്തിന്‍റെ മുറ്റത്ത് പാര്‍ക്ക്ചെയ്യണം, ഈ നടപടി അനീതിയും അക്രമവുമാകുന്നു പരാതിയുടെ pdf പകര്‍പ്പ് കാണുക  




.

2017 നവംബർ 7, ചൊവ്വാഴ്ച

6(3) ലെ പബ്ലിക് അതോറിറ്റി(കള്‍)



        ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,
            ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005 
           വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും,  മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ്
            ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍ AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്
       വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന
                       ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം
                      എന്നാല്‍ ഇതിന് വിരുദ്ധമായി വിവരാവകാശ നിയമം 6(3) വകുപ്പ് ദുര്‍വ്യാഖ്യാനം നടത്തി General Clauses Act, 1897 ലെ  Section 13 ഉം, ബഹുമാന്യ സുപ്രീംകോടതിയും മറ്റ് ഹൈകോടതികളും സ്ഥാപിക്കുകയും തുടര്‍ന്ന് വരികയും ചെയ്യുന്ന ഈ പ്രിന്‍സിപ്പല്‍ മറികടന്ന് ചില താല്‍പര കക്ഷികള്‍ വിവരാവകാശ നിയമത്തിന്‍റെ ഉദ്യേശ്യ ലക്ഷ്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
                "മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന പുതിയ വാദമുയര്‍ത്തി വിവരാവകാശ നിയമം ദുര്‍വ്യാക്യാനം ചെയ്ത് വിവരങ്ങള്‍ നിഷേധിക്കുന്നത് സംബന്ധിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SGMr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet SecretariatNew Delhi)ല്‍ ഈ വിഷയം പരിഗണിക്കുകയും ഈ വാദങ്ങളെയെല്ലാം ബഹുമാനപെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട് നിരാകരിക്കുകയും "singular includes plural and that therefore the same duty" നിയമത്തിലെ 6(3) പ്രകാരം എല്ലാ പൊതുവിവരാവകാശ അധികാരികള്‍ക്കും അപേക്ഷ കൈമാറാന്‍  ഉത്തരവിടുകയുമുണ്ടായി,
       "മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന എതിര്‍കക്ഷികളുടെ വാദത്തെ കുറിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)ല്‍ വന്ന ഭാഗം
      "The point to be determined is whether Section 6(3) means that the transfer should only be made to one public authority or to multiple public authorities, if required. Section 13 of the General Clauses Act, 1897 stipulates inter alia that in all central legislations and regulations, unless there is anything repugnant in the subject or context, words in the singular shall include the plural, and vice versa. Section 13 of the General Clauses Act, 1897 enacts a general rule of construction that words in the singular shall include the plural and vice versa but the rule is subject to the proviso that there shall be nothing repugnant to such a construction in the subject or context of the legislation which is to be construed. This principle of law has been well- established and applied by the Supreme Court of India from time to time viz. in K. Satwant Singh v. State of Punjab 1960 SCR (2) 89, Narashimaha Murthy v. Susheelabai & Ors. AIR 1996 SC 1826 and J. Jayalalitha v. UOI & Anr. AIR 1999 SC 1912, as well as by several High Courts while interpreting various statutory provisions.
   There is nothing in the Act which would show that Parliament intended that the transfer should only be to one public authority. It also appears that DOPT’s office memorandum is in contravention of the General Clauses Act 1987 and interpreted Section 6(3) of the RTI Act wrongly. The whole purpose of the RTI Act has been to facilitate flow of information to the Citizens
   അത് കൊണ്ട് തന്നെ വിവരാവകാശ നിയമത്തില്‍ പറയുന്ന പൊതുഅധികാരിയുടെ ഏകവചനരൂപം ബഹുവചനം കൂടി ഉള്‍പെടുന്നതാകുന്നു

    മാത്രമല്ല പ്രസ്തുത അപ്പീല്‍ തീര്‍പ്പില്‍ (കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)   മേമ്മോറാണ്ടം അസ്ഥിരപെടുത്തുകയും ചെയ്തിരിക്കുന്നു " The Commission rules that DOPT’s office memorandum no. 10/02/2008-IR dated 12/06/2008 is not consistent with the law".
Central Government Act, The General Clauses Act, 1897 (https://indiankanoon.org/doc/905940/)  13(2) കാണുക  
13 Gender and number. —In all 22 [Central Acts] and Regulations, unless there is anything repugnant in the subject or context,—
(1) words importing the masculine gender shall be taken to include females; and
(2) words in the singular shall include the plural, and vice versa.
മുകളില്‍ പരാമര്‍ശിച്ച മേമ്മോറാണ്ടം പ്രകാരം ഇറങ്ങിയ മറ്റു നിര്‍ദേശങ്ങളും ഈ പരിധിയില്‍ വരുന്നതും നിലനില്‍പ്പില്ലാത്തതുമാണ്

Kerala State Information Commissioner is Directed to Reconsider the matter 

 Hi court of Kerala





2017 സെപ്റ്റംബർ 21, വ്യാഴാഴ്‌ച

വിവരാവകാശ നിയമം 6(3)

 ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,
            ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005 
           വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും,  മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ്
            ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍ AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്
       വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന
                       ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം

2017 സെപ്റ്റംബർ 18, തിങ്കളാഴ്‌ച

വാക്സിനുകൾ എന്ത് കൊണ്ട് എതിർക്കപെട്ടു

വിദ്യാലയങ്ങളില്‍ വെച്ച് വാക്സിനുകള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നില്ല, പക്ഷെ ഒരു ഡോക്ടറുടെ പരിശോധനയില്ലാതെ, ഡോക്ടറുടെ അസാനിധ്യത്തില്‍ കുട്ടിക്ക് മറ്റെന്തെകിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ, നല്‍കുന്ന കുത്തിവെപ്പ് കുട്ടിയുടെ ആരോഗ്യസ്ഥിതിയെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാതെ, കുത്തിവെപ്പ് എടുക്കുന്നതിനെയാണ് എതിര്‍ക്കുന്നത്, ഒരു സര്‍ക്കാര്‍ ആതുരാലയത്തിലും ഡോക്ടര്‍ നേരിട്ട് പരിശോധിച്ച് ചീട്ടില്‍ കുറിപ്പെഴുതാതെ ഒരു റ്റി.റ്റി കുത്തിവെപ്പ് പോലും നല്‍കാറില്ല, നല്‍കാന്‍ പാടില്ല എന്നാണ് നിയമം, ഈ നിയമം തെറ്റിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്, വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ നേരിട്ടുവന്ന് നമ്മുടെ കുട്ടികളെ പരിശോധിച്ച് കുറിപ്പെഴുതി അതിനെ കുറിച്ചുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ലഭ്യമാകത്തക്ക രീതിയില്‍ സൂക്ഷിച്ച് വാക്സിനുകള്‍ നല്‍കുന്നതിനെ ആരും എതിര്‍ക്കുന്നതായി അറിവില്ല, അറിയാനുള്ള അവകാശത്തെ നിരാകരിച്ച്, കുത്തിവെക്കുന്ന മരുന്നിന്‍റെ പേര്, കണ്ടന്‍്, രാസ വിവരങ്ങള്‍,  എക്സ്പയറി ഡേറ്റ് എന്നിവ വിവരാവകാശ നിയമ അപേക്ഷകളില്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹജര്യത്തിലാണ് വാക്സിനുകള്‍ എതിര്‍ക്കപെട്ടത്, വിവരങ്ങള്‍ നിഷേധിക്കുന്നത് കാരണം സ്വതന്ത്രവും, യുക്തവുമായ അഭിപ്രായങ്ങളുടെ അഭാവത്തില്‍ ഊഹാപോഹങ്ങളായിരിക്കും സമൂഹത്തില്‍ പ്രചരിക്കുക അത് തന്നെയാണ് ഇവിടെ സംഭവിച്ചതും, ഷഹീര്‍ ചിങ്ങത്,                   

   
വാട്ട്സാപ്പിൽ നിന്നും കിട്ടിയത്
#MRcampaign കട്ട സപ്പോർട്ട് ...........
*********************************
തുറവൂരിലെ ഒരു സ്കൂളിൽ  MRവാക്‌സിന്റെ ബോധവത്കരണ ക്ലാസ് നടന്നു കൊണ്ടിരിക്കുന്നു..
ഒരു അച്ഛന്റെ വകയാണ് ചോദ്യം "റൂബെല്ല വാക്‌സിൻ എടുക്കുന്നത് കുട്ടികൾക്ക് വൈകല്യം തടയാനാണെങ്കിൽ പെൺകുട്ടികക്ക് മാത്രം എടുത്താൽ പോരേ?? ആൺകുട്ടികളെ വെറുതെ എന്തിനാ കുത്തുന്നെ??"
ഇതേ ചോദ്യം പലരും ചോദിക്കുന്നു എന്ന് MRവാക്‌സിന്റെ റിവ്യൂ മീറ്റിംഗിനിടയിൽ ഹെൽത്ത് വർക്കേഴ്സ് പറഞ്ഞപോളാണ്  ഇങ്ങനെ ഒരു പോസ്റ്റിനെ പറ്റി ആലോചിക്കുന്നെ.. ഇതേ ചോദ്യം പലരുടെയും മനസ്സിൽ ഉണ്ടാകാം .. തിരുത്തി കൊടുക്കേണ്ടത് ഞാൻ അടക്കമുള്ളവരുടെ ഉത്തരവാദിത്തം ആണ്..
ആ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങൾ പറയട്ടെ

എന്താണ് MRക്യാമ്പയ്‌ഗൻ ?
ഈ വരുന്ന ഒക്ടോബര് മാസത്തിൽ 9മാസം മുതൽ 15വയസുവരെ ഒള്ള കുട്ടികളെ എല്ലാം തന്നെ MRവാക്‌സിൻ നൽകുന്നു.. നമ്മുടെ സംസ്ഥാനത്തു മുഴുവനായി
കാരണം സിമ്പിൾ ആണ് കേട്ടോ ..
മീസിൽസ് റൂബെല്ല ഈ രണ്ടു രോഗങ്ങളേം നമ്മുടെ നാട്ടീന്നു ഓടിക്കണം .. പോളിയോ അസുഖത്തെ ഓടിച്ച പോലെ..

അപ്പൊ എന്താ ഈ മീസിൽസ്??
നമ്മുടെ നാട്ടിൽ അതിനെ അഞ്ചാംപനി,  കരുവന് എന്നൊക്കെ പറയും
ഇതൊരു വൈറസ് പനി ആണ്
നല്ല പനി, ചുമ , മൂക്കൊലിപ്പ് , കണ്ണ് ചുവക്കുക, ശരീരത്തിൽ ചുവന്നു പൊന്തുക ഇവയാണ് ലക്ഷണങ്ങൾ
പക്ഷെ ജീവന് തന്നെ ഭീഷണി ആകുന്ന ന്യൂമോണിയ, വയറിളക്കം , തലച്ചോറിലെ ഇൻഫെക്ഷൻ ഇവ ആക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .. ഇതു ചുമയിലൂടെയും തുമ്മലിലൂടെയും ആണ് പകരുന്നത് .. വളരെ പെട്ടന്ന് പകരുന്ന ഒരസുഖമാണ് താനും ..
ഇന്ന് നമ്മുടെ രാജ്യത്തിലെ കുട്ടികൾക്ക് മരണമോ വൈകല്യമോ നൽകുന്ന അസുഖങ്ങളിൽ മുൻപന്തിയിലാണ് എന്ന് ചുരുക്കം...

എന്താണ് റൂബെല്ല??
ഏതും ഒരു വൈറസ് തന്നെ ആണ്.. സാധാരണ വൈറൽ പനി പോലെ തന്നെ.. പക്ഷെ ഗർഭിണിയായിരിക്കുമ്പോൾ ഇത് വന്നാലോ ??
"കൺജനിറ്റൽ റൂബെല്ല സിൻഡ്രോം " എന്ന ഒരു അസുഖവുമായാണ് കുട്ടി പിറന്നു വീഴുക .. ഹൃദയം,ചെവി,കണ്ണ് എന്നിവയ്ക്കുണ്ടാകുന്ന വൈകല്യങ്ങൾക്കു പുറമെ ബുദ്ധിവളർച്ചയിൽ വൈകല്യങ്ങളുമുണ്ടാകും .. അബോഷനാകാനുള്ള സാധ്യതയും ഏറെ .. അതായതു ബുദ്ധിവളർച്ചിൽ വത്യാസമുള്ള കുട്ടികൾ ഉണ്ടാകുന്നതിൽ ഒരു വലിയ കാരണമാണ് ഈ അസുഖം എന്നത്..

അപ്പൊ ഈ അസുഖങ്ങൾക്കു എതിരെ നമ്മുടെ കുട്ടികൾക്ക് വാക്‌സിൻ കിട്ടുന്നുണ്ടോ?

ഉണ്ടല്ലോ ...
9ാം മാസത്തിൽ മീസെൽസും ഒന്നര   വയസിൽ MMRഉം കിട്ടുന്നുണ്ട്
അപ്പൊ പിന്നെ എന്തിനാ ഇപ്പൊ MRവാക്‌സിൻ
പഴയ രീതിൽ എടുത്താൽ 85% തോളം മാത്രമേ സംരക്ഷണം ഉണ്ടായിരുന്നത് 95-97% ആക്കി മാറ്റുക എന്നതാണ് ലക്‌ഷ്യം
അതായതിൽ ഈ ക്യാമ്പയ്‌ഗൻ ശേഷം 9ാം മാസത്തിൽ MRവാക്‌സിനാകും ഇനി മുതൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കുക..

അപ്പൊ പറഞ്ഞു വന്ന കാര്യത്തിലേക്ക്.. കുഞ്ഞുങ്ങളിൽ  കൺജനിറ്റൽ റൂബെല്ല സിൻഡ്രോം മാറ്റാൻ പെൺകുട്ടികളെ മാത്രം കുത്തിയാ പോരെന്ന്??

ഒരു കുഞ്ഞു ഉദാഹരണം പറയാം .. ഒരു അമ്പലത്തിൽ ഒരു സ്വർണ്ണ  വിഗ്രഹം ഉണ്ടെന്നു വക്കുക .. പള്ളിലെ സ്വർണ്ണകുരിശോ .. ( നിരീശ്വര വിശ്വാസിക്ക് പാർട്ടി പ്രത്യയ ശാസ്ത്രമോ ഒക്കെ ആകാം) .. ഇതു കളവുപോകാതിരിക്കാൻ പൂജാരി മാത്രം നല്ലവനായാൽ പോരാ .. അയൽവാസികളും നാട്ടുകാരും അവിടെ വരുന്നവരും എല്ലാം നല്ലവരാവണം
ഈ പറഞ്ഞതിൽ വിഗ്രഹമാണ് ജനിക്കാൻ പോകുന്ന കുട്ടി.. പൂജാരി അമ്മയും....

ഇത് മനസിലാവാത്തവർക്കു ഒരു കണക്കു പറഞ്ഞു തരാം .. 100പേർക്ക് കുത്തിവെപ്പ് എടുത്താൽ( അതിൽ 50ആൺകുട്ടികളും 50പെൺകുട്ടികളും ആണെന്നും വക്കുക) 97%സംരക്ഷണത്തെ ലഭിക്കും അപ്പൊ 3പേർക്ക് അസുഖം വരാനുള്ള സാധ്യത ഉണ്ട് .. അതിൽ ഒരാൾ പെൺകുട്ടിയും മറ്റു രണ്ടുപേർ ആൺകുട്ടിയും ആണെന്ന് ഇരിക്കട്ടെ .. അപ്പോൾ ഗർഭകാലത്തു ഈ പെൺകുട്ടിക്കു ഈ രണ്ടുപേരിൽ നിന്നെ അസുഖം വരാൻ സാധ്യത ഒള്ളു.. മറിച്ചു ആൺകുട്ടികളെ വാക്‌സിൻ എടുത്തിട്ടില്ലെങ്കിലോ 50+2 പേരിൽ നിന്നും അസുഖം വരാം......ഈ ചെറിയ 100പേരിൽ നിന്ന് ഇന്ത്യ മുഴുവൻ വരുമ്പോൾ ഏകദേശം പകുതിയോളം ..  50കോടി വരുന്ന ആണുങ്ങളിൽ നിന്നും വരാനുള്ള സാധ്യത അത് ഒഴുവാക്കിയേ പറ്റൂ.. ഇപ്പൊ ആൺകുട്ടികളെ കുത്തുന്നത് എന്തിനാണ് ചോദിക്കില്ലലോ അല്ലെ??

ഒന്ന്  രണ്ടു കാര്യങ്ങൾ കൂടി പറഞ്ഞു നിർത്താം

1. മുകളിൽ പറഞ്ഞ രണ്ടു അസുഖങ്ങളും വന്നാൽ അവക്കായി പ്രതേകിച്ചു ചികിത്സകൾ ഒന്നും തന്നെ ഇല്ല .. അപ്പോ പ്രതിരോധമാണ് മാർഗം💪🏻
2. വാക്‌സിൻ പൂർണമായും സൗജന്യമാണ് .
3. പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളിൽ ഈ അസുഖം വരാനുള്ള സാധ്യത ഏറെ ആണ് താനും.

ഒരു കുഞ്ഞി കണക്കു കൂടി പറയട്ടെ
ഇന്ത്യയിൽ ഏകദേശം 49200കുട്ടികൾ ഓരോ വർഷവും മീസെൽസ് മൂലം മരിക്കുന്നു...ഇപ്പൊ ഇതിന്റെ ഗൗരവം മനസിലായികാണുമലോ അല്ലേ?? ഓരോ കുരുന്നു ജീവനും വിലപ്പെട്ടതാണ് ..

അപ്പോ തീർച്ചയായും എല്ലാവരും 9മാസത്തിനും 15വയസിനും ഇടയിലുള്ള കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുമല്ലോ അല്ലെ??
ഓർക്കുക വരുന്ന തലമുറയെ അല്ല .. അതിനും അപ്പുറമുള്ള ഒരു തലമുറയിൽ ജനന വൈകല്യങ്ങൾ ബുദ്ധിമാദ്യം ഇവ ഒഴിവാക്കാനുള്ള യജ്ഞമാണ് ... സഹകരിക്കുക....

വാൽക്കഷ്ണം:
ഞാൻ എന്റെ ഒരു പോസ്റ്റും ഷെയർ ചെയ്യാൻ പറയാറില്ല പക്ഷെ ദയവായി ഈ പോസ്റ്റ് ഷെയർ ചെയ്യുക ... നമ്മളെക്കാൾ മുമ്പേ ആണ് വാക്‌സിൻ വിരുദ്ധരുടെ പക്ഷം .. ജനന നിയന്ത്രണം .. വാക്‌സിൻ ലോബി .. ഡോക്ടർമാരുടെ കമ്മിഷൻ .. സ്ഥിരം നമ്പറുകളുമായി ഇറങ്ങിട്ടുണ്ട് ...
#MRcampaign
Be wise.. get your child fully immunizied

ഡോ. അരുൺ ബി കൃഷ്ണ
അസിസ്റ്റന്റ് സർജൻ
പ്രാഥമിക ആരോഗ്യ കേന്ദ്രം തുറവൂർ

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

സേവനാവകാശ നിയമം

സേവനാവകാശ നിയമം (Right to Service Act)  സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകു...