2017 സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ആരോഗ്യമേഖല ഇന്നും പാവപെട്ടവന് അന്യമായിനില്‍കുന്നു

ഇന്ത്യാ മഹാരാജ്യത്ത് ജനസാന്ദ്രതയിയിലും ജനസംഖ്യയിലും മുന്നില്‍ നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം, വിദ്യാഭ്യാസ രംഗത്ത് അടക്കം സമസ്ഥമേഘലകളിലും മുന്നില്‍ നില്‍ക്കുന്ന ജില്ല പക്ഷേ സര്‍ക്കാര്‍ ആശുപത്രികളുടെയും അനുബന്ധ സേവനങ്ങളുടെയും കാര്യത്തില്‍ വളരെ ശോചനീയമായ അവസ്ഥയിലാണ്, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മതിയായ ഉദ്ധ്യോഗസ്തരുടെ/ജീവനക്കാരുടെ കുറവ് മൂലം പൗരാവകാശമായ സേവനങ്ങള്‍ പോലും നിഷേധിക്കപെടുന്നു, ഞാന്‍ വിവരാവകാശ നിയമം ഉപയോഗിച്ചു വന്നകാലം മുതല്‍തന്നെ ജനകീയമാകേണ്ട വിവരാവകാശ നിയമം നടപ്പാക്കുന്ന വിശയത്തില്‍ , മറുപടികള്‍ നല്‍കുന്ന സാഹജര്യത്തില്‍ മതിയായ ജീവനക്കാരില്ല, നിലവിലുള്ളവരെ ആവിശ്യപെട്ട വിവരങ്ങള്‍, മറുപടികള്‍ നല്‍കാന്‍ നിയോഗിച്ചാല്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം തന്നെ തടസ്ഥപ്പെടും എന്ന കാരണത്താല്‍ വിവരങ്ങള്‍ നിശേധിക്കുന്നത് സാധാരണവുമാണ്, അതുപോലെ ഡോക്ട്ടര്‍മാരുടെയും മറ്റുഉപകരണങ്ങളുടെയും അപര്യാപ്തത കൊണ്ട് മതിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ ആളുകള്‍ മരണപ്പെടുന്ന സംഭവങ്ങള്‍ വരെ അടുത്തകാലത്തുണ്ടായി
    ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ച ഈ കാലത്ത് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ എന്ന  സംവിധാനത്തിലൂടെ നമ്മുടെ പരമോന്നത കോടതി പണമില്ലാത്ത പാവപെട്ടവനും നീതി ലഭിക്കാനുള്ള മാതൃകാപരമായ  സംവിധാനം നടപ്പാക്കിയത് നമുക്ക് അനുകരണീയമായ മാതൃകയാണ്,
    എന്നാല്‍ ആരോഗ്യമേഖല ഇന്നും പാവപെട്ടവന് അന്യമായിനില്‍കുന്നു, ആയതുകൊണ്ട്തന്നെ ഉള്ളത് വിറ്റുപെറുക്കി ചികിത്സനടത്തി പെരുവഴിയിലായ പലരും ഇന്ന് നമുക്കിടയില്‍ ജീവിക്കുന്നു, നീതിന്യായ സംവിധാനം പാവപെട്ടവന് പ്രാപ്യമായത് പോലെ ഏതൊരു പൗരന്‍റെയും ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശമാണ്‌ ആരോഗ്യസംരക്ഷണത്തിന് മതിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുക എന്നത്, അത് ഉറപ്പുവരുത്തേണ്ട ബാദ്ധ്യത തീര്‍ച്ചയായും ഭരണകൂടത്തിനുതന്നെയാണ്

വിവരങ്ങളുടെ ക്രോഡീകരണവും, ശേഖരണവും

പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച്‌ നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന്‌ വിധിച്ചു.

കുറിപ്പ്‌: വളരെ സുപ്രധാനമായ ഒരു വിധിയാണിത്‌. പക്ഷേ, ഈ വിധിയില്‍ ഒരു ഉടക്കുണ്ട്‌. പലയിടങ്ങളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു (collect) കൊടുക്കണമെന്ന്‌ പ്രത്യേകം പറയുന്നുണ്ടെങ്കിലും അവയെ ക്രോഡീകരിച്ചു (Process) കൊടുക്കേണ്ടതുണ്ടൊയെന്ന്‌ പറഞ്ഞിട്ടില്ല. അറിഞ്ഞുകൊണ്ട്‌ തന്നെ അക്കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. കാരണം, ശേഖരണവും (collection) ക്രോഡീകരണവും (processing) രണ്ടും രണ്ടാണെന്നുള്ള പരാമര്‍ശം ഈ വിധിയുടെ പലയിടത്തും നടത്തിയിട്ടുണ്ട്‌. എന്നിട്ടും തീരുമാനം എഴുതിയ സ്ഥലത്ത്‌ (process) നെ പറ്റി ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ, ഈ കേസ്സില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരം പലയിടങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കേണ്ട ഒരു ലിസ്റ്റ്‌ ആയതു കൊണ്ടാകാം.https://angkilrti.wordpress.com/

2017 മേയ് 4, വ്യാഴാഴ്‌ച

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും കുടി വെള്ളം പരിശോധിക്കണം

2005 ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കമീഷനുകള്‍ നിയമത്തിലെ 15ആം വകുപ്പ് പ്രകാരം  ഓരോ അധ്യായന വര്‍ഷവും തുടങ്ങുന്നതിനു മുന്‍പായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും കുടി വെള്ളം പരിശോധിക്കണം

ഇത്തരവ് ലിങ്ക്

സ്കൂളുകളിലെ അച്ചടക്ക നടപടി മൂലം പഠനം മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുത്

http://rtiask.blogspot.in/

സ്കൂളുകളിലെ അച്ചടക്ക നടപടി മൂലം പഠനം  മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന ഡിപിഐ ഉത്തരവ്. മാത്രവുമല്ല, ഒരു വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ കേരള വിദ്യാഭ്യാസ ചട്ടം IX ആം അദ്ധ്യായം വകുപ്പ് (6) പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി രക്ഷിതാവിനേയും വിദ്യാഭ്യാസ ഓഫീസറേയും അറിയിക്കേണ്ടതും തന്‍റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ആരോപണ വിധേയര്‍ക്ക് നല്‍കേണ്ടതുമാണ്‌ അപ്രകാരമല്ലാതെയുള്ള നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്.    'അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ ' എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതായത്, അച്ചടക്ക നടപടി അഥവാ ശിക്ഷ തീരുമാനിക്കുന്നതിന് മുന്‍പ് മേല്പറഞ്ഞ നടപടി ക്രമങ്ങള്‍ പാലിക്കണം എന്ന് ചുരുക്കം. ഒരു  വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത ശേഷം  വിശദീകരണം ആവശ്യപ്പെടുന്നതും രക്ഷകര്‍ത്താവിനെ വിളിച്ച് കൊണ്ട് വരാന്‍ പറയുന്നതും നിയമ വിരുദ്ധമാണ് എന്ന് സാരം.  അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ സ്വാഭാവിക നീതി ഉറപ്പ് വരുത്തണമെന്നും ലംഘനങ്ങള്‍ കണ്ടാല്‍ ഏതൊരാളും വിദ്യാഭ്യാസ ഓഫീസര്‍ക്ക് രേഖാമൂലം പരാതിപ്പെടണമെന്നും അഭ്യര്‍ഥിക്കുന്നു

ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

നൽകുന്ന 'വിവരം' ദുരുപയോഗിച്ചേക്കാമെന്ന വാദത്തിൽ വിവര ലഭ്യത നിഷേധിക്കാനാവില്ല


നൽകുന്ന 'വിവരം' ദുരുപയോഗിച്ചേക്കാമെന്ന വാദത്തിൽ വിവര ലഭ്യത നിഷേധിക്കാനാവില്ല.

An Important judgment on RTI-which appears to have gone unnoticed:

Hon'ble Punjab and Haryana High Court has delivered a judgment in CWP-4665-2011, on 27.4.2015 holding that even if the applicant has an ulterior motive in seeking information, it can not be denied to him if otherwise such information is permissible to be disclosed, and is not covered under any of exemptions.An applicant with noblest motives can also be denied information, which is otherwise not permissible to be disclosed.

Now in the face of this judgment, any allegation against the applicant that he would misuse the information, or that he is having ulterior motive against the  said "third party",would not work.

2017 ഫെബ്രുവരി 26, ഞായറാഴ്‌ച

വിവരാവകാശ നിയമം വകുപ്പ് 25

    ഒന്നാംഅപ്പീല്‍അധികാരിക്കും, പൊതുവിവരാവകാശ അധികാരികള്‍ക്കും ലഭിച്ച വിവരാവകാശ നിയമ പരിശീലന വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിക്ക് നല്‍കിയ അപ്പീലില്‍ നിന്നും

  വിവരാവകാശ നിയമം വകുപ്പ്-25 പ്രകാരം ഓരോ വര്‍ഷവും ഓരോ പൊതുഅധികാരിയും ആ വര്‍ഷം സ്വീകരിച്ച അപേക്ഷകളുടെ എണ്ണം, അവയില്‍ സ്വീകരിച്ച നടപടികള്‍ കമീഷന്‍റെ പരിഗണയില്‍ വന്നവ, അച്ചടക്ക നടപടികള്‍, ശേഖരിച്ച തുക തുടങ്ങി, വകുപ്പ്-25(3f)ല്‍ ഈ നിയമത്തിന്‍റെ സത്തയും യഥാര്‍ത്ഥ ഉദ്ദേശവും നടപ്പിലാക്കാനായി പൊതുഅധികാരികളുടെ ഭാഗത്തുനിന്നുണ്ടായ പരിശ്രമങ്ങള്‍ ചൂണ്ടികാണിക്കുന്ന വസ്തുതകള്‍ മുതലായ വിവരങ്ങള്‍ വര്‍ഷാവസാനം സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതുണ്ട് എന്ന് നിഷ്കര്‍ഷിക്കുന്നു         
         അതുപ്രകാരം 95 പൊതുവിവരാവകാശ അധികാരികളുടെ ഒന്നാം അപ്പീല്‍ അധികാരിയായ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ തന്‍റെ കാര്യാലയത്തിലും കീഴിലുള്ള 94 പൊതുവിവരാവകാശ അധികാരികളുടെ കാര്യാലയങ്ങളിലും, വിവരാവകാശ നിയമത്തിന്‍റെ സത്തയും യഥാര്‍ത്ഥ ഉദ്ദേശവും നടപ്പിലാക്കാനായി പൊതുഅധികാരി എന്ന നിലയില്‍ നടത്തിയ വിവരാവകാശ നിയമ പരിശീലനവും മറ്റു പരിശ്രമങ്ങള്‍ ചൂണ്ടികാണിക്കുന്ന വസ്തുതകളും വര്‍ഷാവസാനം സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതിലേക്കായി ഓരോ വര്‍ഷവും ശേകരിക്കുന്നുണ്ട്

      അതിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ വീണ്ടും  ആവിശ്യപെട്ട വിവരങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്, ഈ വിവരങ്ങള്‍, വിവരാവകാശ നിയമം വകുപ്പ്-25 നടപ്പാക്കുന്നതിലൂടെ ശേഖരിക്കപെടുന്ന/കൈവരുന്ന വിവരങ്ങളാകുന്നു, ഈ വിവരങ്ങള്‍ പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തില്‍ ലഭ്യമല്ലെങ്കില്‍ കേരള സംസ്ഥാന നിയമ സഭയോടുള്ള ബാധ്യതയില്‍ വന്ന വീഴ്ചയും അനാധരവുമാകുന്നു അതായത് പൊതുഅധികാരി ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ വിവരാവകാശ നിയമത്തെ ധിക്കരിക്കുക വഴി ഇന്ത്യന്‍ പാര്‍ലമെന്‍റിനെയും കേരള സംസ്ഥാന നിയമസഭ നിയമ സഭയെയും ധിക്കരിച്ചിരിക്കുന്നു, അനാധരിച്ചിരിക്കുന്നു 

2016 ഡിസംബർ 4, ഞായറാഴ്‌ച

വിവരാവകാശ നിയമം-2005 വകുപ്പ് 6(3)

"മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന പുതിയ വാദമുയര്‍ത്തി വിവരാവകാശ നിയമം ദുര്‍വ്യാക്യാനം ചെയ്ത് വിവരങ്ങള്‍ നിഷേധിക്കുന്നത് സംബന്ധിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SGMr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet SecretariatNew Delhi)ല്‍ ഈ വിഷയം പരിഗണിക്കുകയും ഈ വാദങ്ങളെയെല്ലാം ബഹുമാനപെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട് നിരാകരിക്കുകയും "singular includes plural and that therefore the same duty" നിയമത്തിലെ 6(3) പ്രകാരം എല്ലാ പൊതുവിവരാവകാശ അധികാരികള്‍ക്കും അപേക്ഷ കൈമാറാന്‍ ഉത്തരവിടുകയുമുണ്ടായി


"മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന എതിര്‍കക്ഷികളുടെ വാദത്തെ കുറിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)ല്‍ വന്ന ഭാഗം
      "The point to be determined is whether Section 6(3) means that the transfer should only be made to one public authority or to multiple public authorities, if required. Section 13 of the General Clauses Act, 1897 stipulates inter alia that in all central legislations and regulations, unless there is anything repugnant in the subject or context, words in the singular shall include the plural, and vice versa. Section 13 of the General Clauses Act, 1897 enacts a general rule of construction that words in the singular shall include the plural and vice versa but the rule is subject to the proviso that there shall be nothing repugnant to such a construction in the subject or context of the legislation which is to be construed. This principle of law has been well- established and applied by the Supreme Court of India from time to time viz. in K. Satwant Singh v. State of Punjab 1960 SCR (2) 89, Narashimaha Murthy v. Susheelabai & Ors. AIR 1996 SC 1826 and J. Jayalalitha v. UOI & Anr. AIR 1999 SC 1912, as well as by several High Courts while interpreting various statutory provisions.
   There is nothing in the Act which would show that Parliament intended that the transfer should only be to one public authority. It also appears that DOPT’s office memorandum is in contravention of the General Clauses Act 1987 and interpreted Section 6(3) of the RTI Act wrongly. The whole purpose of the RTI Act has been to facilitate flow of information to the Citizens
   അത് കൊണ്ട് തന്നെ വിവരാവകാശ നിയമത്തില്‍ പറയുന്ന പൊതുഅധികാരിയുടെ ഏകവചനരൂപം ബഹുവചനം കൂടി ഉള്‍പെടുന്നതാകുന്നു

    മാത്രമല്ല പ്രസ്തുത അപ്പീല്‍ തീര്‍പ്പില്‍ (കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)   മേമ്മോറാണ്ടം അസ്ഥിരപെടുത്തുകയും ചെയ്തിരിക്കുന്നു " The Commission rules that DOPT’s office memorandum no. 10/02/2008-IR dated 12/06/2008 is not consistent with the law".

Central Government Act, The General Clauses Act, 1897 (https://indiankanoon.org/doc/905940/)  13(2) കാണുക  
13 Gender and number. —In all 22 [Central Acts] and Regulations, unless there is anything repugnant in the subject or context,—
(1) words importing the masculine gender shall be taken to include females; and
(2) words in the singular shall include the plural, and vice versa.

ഇക്കാരണങ്ങള്‍കൊണ്ട് തന്നെ ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം
Section 219 in The Indian Penal Code ന്‍റെ വ്യക്തമായ ലംഘനമാണ്
219. Public servant in judicial proceeding corruptly making report, etc., contrary to law.—Whoever, being a public servant, corruptly or maliciously makes or pronounces in any stage of a judicial proceeding, any report, order, verdict, or decision which he knows to be contrary to law, shall be punished with imprisonment of either description for a term which may extend to seven years, or with fine, or with both.

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

സേവനാവകാശ നിയമം

സേവനാവകാശ നിയമം (Right to Service Act)  സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകു...